വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികൾ അടക്കമുള്ള അടിസ്ഥാന ജനവിഭാഗത്തിന് അനുഭവിക്കേണ്ടി വരുന്ന ജീവിതദുരന്തം വീണ്ടും ചർച്ചയാവുകയാണ്. അദാനിയുടെ കച്ചവട താൽപ്പര്യം വ്യക്തമാണ്. എന്നാൽ ഈ പദ്ധതിക്കെതിരെയുള്ള ജനകീയ സമരങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സർക്കാരും നീതിപീഠങ്ങളും പരാജയപ്പെടുന്നുണ്ടോ? വിഴിഞ്ഞത്ത് കേരളീയ പൊതുസമൂഹം ആർക്കൊപ്പം എന്ന ചോദ്യം ഉയരുമ്പോൾ, വികസനമെന്ന പ്രലോഭനത്തിൽ അത്തരം ചോദ്യങ്ങളെ തളച്ചിടാൻ കഴിയില്ല. പ്രസക്തമായ ചോദ്യങ്ങൾ അഭിസംബോധന ചെയ്യപ്പെടണം. വിഴിഞ്ഞം പദ്ധതിയുടെ പ്രത്യാഘാതം പേറേണ്ടിവരുന്നവരുടെ പ്രതികരണത്തിലൂടെ.