തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ യാത്രയെക്കുറിച്ച് ദുരൂഹതയുണ്ടെന്ന ആരോപണവുമായി കെ എസ് യു. പുലർച്ചെ പരിയാരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രി ഇതുവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം മന്ത്രിക്ക് ഗുരുതര പരിക്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിച്ചിരുന്നത്. മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്കോ കോട്ടയത്തെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലേക്കോ പോയതായി അഭ്യൂഹങ്ങളുണ്ടെങ്കിലും […]
കൊച്ചി : തൃപ്പൂണിത്തുറയിൽ കഞ്ചാവുമായി നടൻ ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ആദം ഷീം, കാർത്തിക്, അമിത് ജോർജ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഈ മാസം 22ന് തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഹില്‍പാലസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തിരുവനന്തപുരം : കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷയല്ല ജീവിതത്തിലെ അവസാന വാക്ക്. മാറുന്ന ലോകത്തിനൊപ്പം നമ്മുടെ പഠനരീതിയും മാറേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ കൂടി അഭിപ്രായം തേടിയാണ് പുതിയ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്. ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം സ്കൂളുകളിൽ ലഭ്യമാക്കാൻ പാഠപുസ്തകങ്ങളിൽ പ്രത്യേക ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം: പഞ്ചായത്ത് പരിധിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ഇലക്ട്രിക് വയറിങ് സാമഗ്രികൾ മോഷ്ടിക്കുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ രണ്ട് വീടുകളിലാണ് കവർച്ച നടന്നത്. വയറിങ് പൂർത്തിയായ വീടുകളിലെ കേബിളുകൾ മുറിച്ചെടുക്കുന്നതാണ് മോഷ്ടാക്കളുടെ രീതി. ഏറ്റവും ഒടുവിലായി ബുധനാഴ്ച രാത്രി പറയങ്കാട് ഡയാലിസിസ് സെന്ററിന് സമീപം മേലേടത്ത് ഹസ്ക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സി.സി.ടി.വി ക്യാമറകളുടെ കണ്ണുവെട്ടിച്ച്, അവയുടെ പരിധിയിൽ വരാത്ത ഭാഗങ്ങളിലെ വയറുകളാണ് സംഘം കവർന്നത്. സീലിങ് പ്രവൃത്തി പൂർത്തിയായ വീടായതിനാൽ, കേബിളുകൾ പുനഃസ്ഥാപിക്കാൻ സീലിങ് […]
ഇരിട്ടി: കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഫാമിലെ പത്താം ബ്ലോക്ക് സ്വദേശി അനീഷാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിനെ കാട്ടാന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നത് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവ് നായ ആക്രമണം.മൂന്നാര്‍ രാജീവ് ഗാന്ധി നഗറില്‍ പത്ത് വയസുള്ള കുട്ടിക്ക് നായയുടെ കടിയേറ്റു.പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരെയാണ് നായ ആക്രമിച്ചത്.തെരുവ് നായകള്‍ക്കൊപ്പം വളര്‍ത്ത് നായ്ക്കളും പ്രദേശത്ത് ഭീതി പടര്‍ത്തുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ കുറെനാളുകളായി മൂന്നാറില്‍ തെരുവ് നായ ശല്യം നിലനില്‍ക്കുന്നതാണ്.തെരുവ് നായശല്യം നിയന്ത്രിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഒരാള്‍ക്ക് കൂടി മൂന്നാറില്‍ വീണ്ടും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്.മൂന്നാര്‍ രാജീവ് ഗാന്ധി നഗറില്‍ പത്ത് വയസുള്ള കുട്ടിക്ക് നായയുടെ […]