ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരം;12 പേര്‍ ഐസിയുവിൽ

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഇന്നലെ കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.നിലവിൽ ചികിത്സയിലുളള നാലുപേരുടെ നില അതീവ ഗുരുതരമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ഇതില്‍ ഇന്നലെ രാത്രി മരിച്ച 12 വയസ്സുകാരി ലിബിനയുടെ അമ്മയും സഹോദരനും ഉള്‍പ്പെടുന്നു.ലിബിനയുടെ അമ്മയ്ക്ക് 50 ശതമാനവും സഹോദരന് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.ഇവര്‍ വെന്റിലേറ്ററിലാണ്.രാജഗിരി ആശുപത്രിയിലും ഒരാള്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.കൂടാതെ മെഡിക്കല്‍ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളവരില്‍ 12 പേര്‍ ഐസിയുവിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മറ്റ് ആളുകളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.സംഭവസ്ഥലത്തു മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് ബോഡി ഐഡന്റിഫൈ ചെയ്യാന്‍ കഴിയാത്ത തരത്തില്‍ പൊള്ളലേറ്റ സാഹചര്യത്തിൽ ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *