എറണാകുളം: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊന്നക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്.വണ്ടിപ്പെരിയാര്‍ പൊലീസിനും ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് കോടതി നടപടി.
ആറു വയസുകാരിയുടേത് കൊലപാതകമാണെങ്കിലും അതു ചെയ്തത് അര്‍ജുനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് വ്യക്തമാക്കിയായിരുന്നു സെഷൻസ് കോടതി പ്രതിയെ വെറുതെവിട്ടത്.ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ,അർജുന്റെ ബന്ധുക്കളായ 7 പേരാണ് കോടതിയെ സമീപിച്ചത്.
ബന്ധുക്കളിലൊരാളുടെ മകളുടെ വിവാഹത്തിനു വേണ്ട സാധനങ്ങൾ വീട്ടിൽ നിന്നും എടുത്തു കൊണ്ടു പോകാനsക്കമാണ് പോലീസ് സംരക്ഷണം നൽകിയിരിക്കുന്നത്.പ്രതിയെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെ വലിയ രീതിയിൽ പ്രതിഷേധമുയർന്നിരുന്നു.കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ ഉടൻ അപ്പീൽ നൽകും.