തൃശൂർ: തൃശൂർ കൊരട്ടിയിൽ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം.സഹകരണ ബാങ്കിൽ നിന്നും 22 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് പതിച്ചിരുന്നു ഇതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം എന്നാണ് സൂചന.കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകള്‍ ഭാഗ്യലക്ഷ്മി (48), അതുല്‍ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതുല്‍ കൃഷ്ണ ഹൃദ്രോഗിയായിരുന്നു.ഈ കുട്ടിക്ക് വേണ്ടി നാട്ടുകാര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്.സംഭവത്തില്‍ കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.