തൃശൂര്‍: പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ആശുപത്രിയ്ക്ക് എതിരെ കുടുംബം രംഗത്ത്.കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസുകാരൻ ആരോണിനെ കഴിഞ്ഞ ദിവസമാണ് പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ സര്‍ജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കാണിച്ചില്ലെന്നും പിന്നീട് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കുട്ടിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം ഇപ്പോൾ രംഗത്തെത്തി.എന്നാൽ ചികിത്സ കഴിഞ്ഞതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.