കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഘത്തിൽ നഴ്‌സിങ് തട്ടിപ്പിന് ഇരയായ യുവതിയും ഉണ്ടെന്ന് സൂചന.യുവതി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചതിയില്‍പ്പെട്ട ആളെന്ന് പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.കൂടാതെ യുവതി നഴ്‌സിങ് കെയര്‍ടേക്കര്‍ ആണെന്നും പൊലീസ് സംശയിക്കുന്നു.അബിഗേൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു.
ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.ഈ സ്ത്രീകളിൽ ഒരാള്‍ നഴ്‌സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ലഭിച്ച വിവരം.കേസന്വേഷണത്തിന്റെ തുടക്കം മുതലേ സാമ്ബത്തിക തട്ടിപ്പ്, നഴ്‌സിങ് മേഖലയിലെ റിക്രൂട്ട്‌മെന്റുകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
നഴ്‌സിങ് തട്ടിപ്പിന്റെ വിരോധം തീര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ലാറ്റില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാ ഫലവും പൊലീസിന് ഇന്ന് ലഭിച്ചേക്കും.