കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന് ഇടക്കാലജാമ്യം.ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്.ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ ഇന്ന് ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് കസ്റ്റംസ് തടഞ്ഞുവച്ചത്.തുടര്‍ന്ന് പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഷിയാസിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.പീഡിപ്പിച്ചെന്ന പരാതിക്ക് പുറമെ പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്.