കൊച്ചി: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും.ആദ്യ സർവീസ് ആലപ്പുഴ വഴി കോഴിക്കോട് – തിരുവനന്തപുരം റൂട്ടിൽ ആയിരിക്കും.ആദ്യം അനുവദിച്ച വന്ദേഭാരദ് എക്സ്പ്രസ്സ് നിലവിൽ കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്.രാജ്യത്ത് വന്ദേ ഭാരത് ഉൾപ്പെടെ ഒൻപത് ട്രെയിനുകൾ ഞായറാഴ്ച സർവീസ് ആരംഭിക്കും.
പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നടത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്.രാവിലെ ഏഴ് മണിക്ക് കാസര്‍കോടുനിന്ന് സര്‍വീസ് തുടങ്ങി വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തും.വൈകീട്ട് 4.05-നാണ് മടക്കയാത്ര. 4:55ന് കാസര്‍കോട് എത്തുന്ന രീതിയിലാണ് സമയക്രമം.കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം സ്‌റ്റോപ്പുകളാണ് പരിഗണനയില്‍.
എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം.ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്.അറ്റകുറ്റപണികള്‍ക്കായി തിങ്കളാഴ്ച തിരുവനന്തപുരം-കാസര്‍കോട് സര്‍വീസും ചൊവ്വാഴ്ച കാസര്‍കോട്-തിരുവനന്തപുരം സര്‍വീസും ഉണ്ടായിരിക്കില്ല.