സർക്കാർ അഴിമതി നടത്തിയിട്ടില്ല: ദുരിതാശ്വാസനിധി ദുർവിനിയോ​ഗം കേസിലെ ഹർജി ലോകായുക്ത തള്ളി

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെയും18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തള്ളി.പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരം ഉണ്ടെന്നും സർക്കാർ അഴിമതി നടത്തിയിട്ടില്ലെന്നും ലോകായുക്ത.ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

മൂന്ന് ലക്ഷത്തിന് മുകളിൽ വരുന്ന തുകയ്ക്ക് മാത്രം മന്ത്രിസഭയുടെ അനുമതി ആവശ്യമുളളു.മൂന്ന് ലക്ഷത്തിന് താഴേ വരുന്ന തുകയ്ക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് അനുമതി നൽകാം.ഈ കാര്യത്തിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും ലോകായുക്തയുടെ വിധിയിൽ ചൂണ്ടിക്കാട്ടി.കൂടാതെ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നതിന് തെളിവുകളില്ലെന്നും, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരം ഉണ്ടെന്നും ലോകായുക്തയുടെ വിധിയിൽ ചൂണ്ടിക്കാട്ടി.

മന്ത്രിസഭ തീരുമാനത്തിൽ ഇടപെടില്ലെന്നും,അഴിമതിക്ക് തെളിവില്ല എന്നീ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തളളിയത്.2018 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി പറഞ്ഞത്.2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ചിരുന്നു.ഇതിനു ശേഷമാണ് പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടര്‍ന്ന് ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.തുടര്‍ന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.വിധി ന്യായം പ്രഖ്യാപിക്കുന്നതില്‍ അഭിപ്രായ ഭിന്നതമൂലമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *