മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ചനവകേരള ബസ് മ്യുസിയത്തിലേക്കോ വാടകയ്‌ക്കോ നൽകുന്നില്ല ബസ് വാങ്ങാൻ ചിലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ സംസ്ഥാനന്തര സർവീസിന് ഉപയോഗിക്കാൻ തീരുമാനിച്ചു.കോഴിക്കോട്-ബെംഗളൂരു പാതയിൽ സർവീസ് നടത്താനാണ് തീരുമാനം.ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ബസ് ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനം ആകുന്നത്.
നവകേരള യാത്രയ്ക്ക് ശേഷം ഈ ബസ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ബസിന്റെ പെർമിറ്റിൽ മാറ്റം വരുത്തിയത്. കോൺട്രാക്ട് ക്യാരേജ് ആയിരുന്ന പെർമിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തുകയായിരുന്നു.1.15 കോടി രൂപ മുതൽ മുടക്കിലാണ് ഭാരത് ബെൻസിന്റെ ഒ.എഫ്. 1624 ഷാസിയിൽ പ്രകാശ് ബോഡിയുമായി ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.
സ്റ്റേജ് ക്യാരേജ് പെർമിറ്റിൽ സർവീസ് നടത്തുന്നതിനാവശ്യമായ മാറ്റങ്ങൾ ബസിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളിൽ ഉൾപ്പെടെയാണ് ഈ മാറ്റങ്ങൾ. മുഖ്യമന്ത്രിക്ക് ഇരിക്കുന്നതിനായി നൽകിയിരുന്ന സീറ്റ് അഴിച്ചുമാറ്റിയിരുന്നു. നവകേരള സദസിന് ശേഷം ബസിനുള്ളിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി ഈ ബസിന്റെ ബോഡി നിർമിച്ച ബെംഗളൂരുവിലുള്ള പ്രകാശ് ബസ് ബോഡി ബിൽഡിങ്ങ് കമ്പനിയിലേക്ക് മാറ്റിയിരുന്നു.രണ്ടാമത് ബസിൽ വരുത്തിയ മാറ്റത്തിനും ഒന്നരലക്ഷം രൂപയോളം ചെലവായിരുന്നു.