അരിവില വർധന; കാലിക്കലങ്ങൾ ഉയർത്തി മഹിള കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: നിയമസഭയിലേക്ക് മഹിള കോൺഗ്രസ് മാർച്ച്.അരിവില വർധനവും കാലിയായ സപ്ലെകോ മാവേലി സ്റ്റോറുകളും സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയെന്ന് ആരോപിച്ചാണ് മഹിള കോൺഗ്രസിൻെറ നിയമസഭാ മാർച്ച്.കാലിക്കലങ്ങളുമായി നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ടി.സതീശൻ ഉത്ഘാടനം ചെയ്യും.

സംസ്ഥാന അധ്യക്ഷ ജെബി മേത്തറിൻെറ നേത‍ൃത്വത്തിലാണ് മഹിള കോൺഗ്രസിൻെറ പ്രതിക്ഷേധ മാർച്ച്.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ നിയമസഭയിലേക്ക് എത്തിയിരിക്കുകയാണ് മഹിള കോൺഗ്രസിൻെറ പ്രതിക്ഷേധ മാർച്ച്.കാലിക്കലങ്ങൾ ഉയർത്തിയുളള പ്രതിക്ഷേധ മാർച്ച് പൊലീസ് ഇപ്പോൾ ബാരിക്കേടുകൾ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്.മഹിള കോൺഗ്രസ് പ്രവർത്തകർ ബാരിക്കേടിന് മുകളിൽ കയറി പ്രതിക്ഷേധിക്കുകയാണ്.

പ്രധാനമായും അടിസ്ഥാന പ്രശ്നങ്ങളായ അരിവില വർധന,സപ്ലെകോ മാവേലി സ്റ്റോറുകളിൽ ആവശ്യമായ സാധനങ്ങൾ സബ്സി‍ഡി നിരക്കിൽ ലഭിക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയാണ് മാർച്ച്.വലിയ പങ്കാളിത്തമാണ് മഹിള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ ഉളളത്.നിരവതി പേരാണ് മഹിള കോൺഗ്രസ് പ്രതിക്ഷേധ മാർച്ചുമായി നിയമസഭയിൽ എത്തീരിക്കുന്നത്.സംസ്ഥാന കമ്മിറ്റിയാണ് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *