കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കും.റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് മുഴുവന്‍ സമയ സര്‍വീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.നിലവില്‍ കരിപ്പൂരില്‍ നിന്നും പകല്‍ സമയത്ത് മാത്രമാണ് സര്‍വീസ് നടത്തുന്നത്.
എന്നാൽ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ജനുവരിയിലാണ് വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി തുടങ്ങിയത്.പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനഃക്രമീകരിച്ചിരുന്നു.
റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.ഈ മാസം 28 മുതല്‍ 24 മണിക്കൂര്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം.ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്.ഇതോടെ വിമാനക്കമ്ബനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും.