തിരുവനന്തപുരം: മാധ്യമങ്ങൾക്ക് മുന്നിൽ വരാതെ ഒഴിഞ്ഞുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണത്തിന്റെ ചുമതലയുള്ളവര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.’വിവാദങ്ങള്‍ക്കു മറുപടി പറയുന്നില്ല എന്നതിനെ ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്.നിങ്ങള്‍ക്ക് വിമര്‍ശിക്കാം,പത്രസ്വാതന്ത്രമില്ലേ?.ഞങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’-മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാത്തതു സംബന്ധിച്ച ചോദ്യത്തിന്, ആവശ്യമുള്ള കാര്യത്തിലൊക്കെ മുഖ്യമന്ത്രി പ്രതികരിക്കാറുണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചു.സര്‍ക്കാരിന്റെ പദ്ധികളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാറുണ്ട്.ഒരുപക്ഷേ നിങ്ങള്‍ ചോദിക്കുന്നതിനു മറുപടി പറഞ്ഞിട്ടുണ്ടാകില്ല.നിങ്ങള്‍ പറയുന്ന തെറ്റായ കാര്യങ്ങള്‍ അവഗണിച്ചു എന്നുകണക്കാക്കാം.വിവാദമുണ്ടാക്കണ്ടല്ലോ.രണ്ടു കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ- അദ്ദേഹം പറഞ്ഞു.മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് 20ന് എല്‍ഡിഎഫ് യോഗം ചേരുമെന്നും കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനം രണ്ടര വര്‍ഷം കഴിഞ്ഞ് നല്‍കാമെന്ന് ധാരണയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.എല്‍ജെഡിയും മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത് സംബന്ധിച്ച ചോദ്യത്തിന്, എല്ലാ പാര്‍ട്ടിക്കും അവകാശപ്പെടാം,പക്ഷേ,മന്ത്രിമാരുടെ എണ്ണം എത്രയാകാം എന്നത് ഒരു പ്രശ്‌നമാണെന്നും കാനം പറഞ്ഞു.പുനസംഘടന മുഖംമിനുക്കല്‍ ആണോ എന്ന ചോദ്യത്തിന്, മുഖം ഒട്ടും മോശമായിട്ടില്ലെന്നും മിനുക്കേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കേസ് അന്വേഷിക്കുകയാണെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നും കാനം പറഞ്ഞു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വി സംബന്ധിച്ച ചോദ്യത്തിന്, ഉമ്മന്‍ ചാണ്ടി ഇല്ലാതായപ്പോ ഉമ്മന്‍ ചാണ്ടിയോടുള്ള എതിര്‍പ്പ് ഇല്ലാതായി എന്നു കൂട്ടിയാല്‍ മതി എന്ന് അദ്ദേഹം വ്യക്തമാക്കി.