തിരുവനന്തപുരം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ധനകാര്യ സ്ഥാപനം വീട് കുത്തിപ്പൊളിച്ചെന്ന് വയോധികയുടെ പരാതി.തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.വായ്പാ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ജപ്തി നടപടിയുമായി വീട്ടിൽ എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് വയോധികയുടെ പരാതിയിൽ പറയുന്നു.സംഭവത്തിൽ പരാതിപ്പെട്ടിട്ടും പൊലീസ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.ചോളമണ്ഡലം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിനെതിരെയാണ് ആരോപണം.