കണ്ണൂർ: തന്നെ വരത്തനെന്ന് വിളിക്കാൻ വടക്കുളളവർക്ക് കുറച്ച് കാലം കൂടിയെ അവസരമുളളൂ എന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.തിരുവനന്തപുരത്താണ് 33 വർഷമായി ജീവിതം.തലസ്ഥാന നഗരിയിൽ നിന്ന് തീർത്തും ഒരു തെക്കനെ വേണമെങ്കിൽ കുറച്ച് കാലത്തേക്ക് കൂടി നിങ്ങൾക്ക് വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്.
അതുകഴിഞ്ഞാൽ നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും എന്നും അദ്ധേഹം കൂട്ടിചേർത്തു.ഇതിലൂടെ ലോക്സഭയിൽ കണ്ണൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ലോക്സഭയിൽ കണ്ണൂരിൽ നിന്നോ തൃശ്ശൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.മാർച്ചിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിൻെറ പ്രഖ്യാപനം.താരത്തിൻെറ പ്രസംഗത്തിലൂടെ സുരേഷ് ഗോപി കണ്ണൂരിൽ നിന്ന് മത്സരിക്കുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്.