സിൽവർ ലൈൻ പദ്ധതിക്ക് ഇതു വരെ ചെലവഴിച്ചത് 657235496 കോടി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഇതു വരെ ചെലവഴിച്ചത് 65,72,35,496 കോടി രൂപ.

സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ സെല്ലുകൾക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി ചെലവായത് പത്ത് കോടി എഴുപത്തി ആറ് ലക്ഷത്തി അറുപതിനായിരത്തി നാനൂറ്റി മുപ്പത്തി നാലു രൂപ. ഇതിൽ വാഹന വാടക മാത്രം 14, 79, 402 രൂപ. കെട്ടിട വാടക 21, 26,016 രൂപ. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരെ മാതൃ വകുപ്പായ റവന്യു വകുപ്പിലേക്ക് തിരിച്ചയച്ചു. ഒരനുമതി പോലും കിട്ടാത്ത കെ റയിൽ പദ്ധതിക്ക് വേണ്ടി ജനങ്ങളുടെ നികുതി പണം എടുത്ത് തോന്നിയ പോലെ ധൂർത്തടിക്കുയായിരുന്നു സർക്കാർ. കെ . റയിലിനു ചെലവായ തുകയുടെ വിശദാംശങ്ങളെ സംബന്ധിച്ച് നിയമസഭയിൽ സണ്ണി ജോസഫ് എം എൽ എ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് സിൽവർ ലൈൻ പദ്ധതിക്കായി സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത് വന്നത്.

ചെലവിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്
കൺസൾട്ടൻസി ഫീ – 33.01 കോടി, ഫീസിബിലിറ്റി – 79. 39 ലക്ഷം, സർവ്വേ വർക്ക് – 3.43 കോടി, അതിർത്തി കല്ല് – 1.63 കോടി, മണ്ണ് പരിശോധന – 75.92 ലക്ഷം, ജനറൽ വർക്ക്‌സ് – 6.61 കോടി, ശമ്പള ചെലവും മറ്റ് ചെലവുകളും – 19.50 കോടി, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവയ്ക്ക്- 1 കോടി രൂപയും ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *