ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഇഡി അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവങ്കര്‍ ആണ് ആദ്യം അറസ്റ്റിലായത്.

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ ഭാഗമായി ഫ്‌ലാറ്റ് കെട്ടിടം നിര്‍മിക്കാനുള്ള കരാര്‍ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. സന്തോഷ് ഈപ്പന്‍ നാല് കോടിയിലധികം രൂപ കോഴ നല്‍കിയെന്നാണ് കണ്ടെത്തല്‍. സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുള്‍പ്പെട്ടതാണെന്നാണ് കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മാണത്തിനായി നല്‍കിയത്. ഇതിലെ 20 ശതമാനത്തോളം തുക കമ്മിഷനായി നല്‍കി. സ്വപ്ന സുരേഷിന്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *