രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. പരമാവധി ശിക്ഷ നല്‍കിയതെന്തിനാണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ കോടതി വിധി പറഞ്ഞത്. വിധിയോടെ രാഹുലിന് എംപി സ്ഥാനത്ത് തുടരാന്‍ കഴിയും. വയനാട് എംപി ആയിരുന്ന രാഹുല്‍ ഗാന്ധിയെ സൂറത്തുകോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യന്‍ ആക്കിയിരുന്നു. ഇരു കക്ഷികള്‍ക്കും വാദിക്കാന്‍ പതിനഞ്ച് മിനിറ്റാണ് സുപ്രീം കോടതി അനുവദിച്ചത്. രാഹുല്‍ ഗാന്ധിക്കായി മനു അഭിഷേക് സിംഗ്വിയാണ് ഹാജരായത്. ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു കേസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ 2019ല്‍ കര്‍ണാടകയിലായിരുന്നു വിവാദ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *