യൂട്യൂബ് ചാനലുകൾ വഴിയുള്ള അനധികൃത ഓഹരി നിക്ഷേപ ഉപദേശങ്ങൾക്കെതിരെ നടപടി

മുംബൈ: യൂട്യൂബ് ചാനലുകൾ വഴിയുള്ള അനധികൃത ഓഹരി നിക്ഷേപ ഉപദേശങ്ങൾക്കെതിരെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടപടി തുടങ്ങി. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ യൂട്യൂബ് ചാനലുകളിൽ അപ് ലോഡ് ചെയത് നേടിയ 41.85 കോടി രൂപ സെബി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

വ്യവസ്ഥകൾ ലംഘിച്ച് ചാനലുകളിലൂടെ ഉപദേശം നൽകിയ വ്യക്തികൾ ഉൾപ്പടെ 31 സ്ഥാപനങ്ങൾക്കെതിരെയാണ് സെബി നടപടിയെടുത്തത്. ഇതുസംബന്ധിച്ച് രണ്ട് ഇടക്കാല ഉത്തരവുകളും സെബി പുറപ്പെടുവിച്ചു.നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയിൽ ഇടപെടുന്നതിന് ഈ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സെബി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ഓഹരികൾ വാങ്ങനോ വിൽക്കാനോ കഴിയില്ല.തെറ്റായ വിവരങ്ങളും അവകാശ വാദങ്ങളും നൽകി ഓഹരികൾ പ്രോമോട്ടുചെയ്യുകയും അതിൽനിന്ന് ഇത്തരം ചാനലുകൾ വൻതോതിൽ നേട്ടമുണ്ടാക്കുകയും ചെയ്തതായി സെബി നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള കൂടുതൽ ചാനലുകൾ കണ്ടെത്തി നടപടിക്കൊരുങ്ങുകയാണ് മാർക്കറ്റ് റെഗുലേറ്റർ.

തെറ്റിദ്ധരിപ്പിക്കുന്ന ഓഹരി ഉപദേശ വീഡിയോകൾ അപ് ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ അർഷാദ് വാർസി, ഭാര്യ മരിയ ഗൊരേറ്റി, സാധ്ന ബ്രോഡ്കാസ്റ്റേഴ്സിന്റെ പ്രമോട്ടമാർ എന്നിവർക്കെതിരെയും സെബി നടപടിയെടുത്തിട്ടുണ്ട്. അർഷാദ് വാർസി 29.43 ലക്ഷവും മരിയ ഗൊരേറ്റി 37.56 ലക്ഷവും നേട്ടമുണ്ടാക്കിയതായാണ് സെബിയുടെ കണ്ടെത്തൽ.

കോവിഡിനുശേഷമാണ് ഓഹരി വിപണിയിലേയ്ക്ക് സാധാരണക്കാരെ ആകർഷിക്കുന്നതരത്തിൽ യൂട്യൂബിൽ വ്യാപകമായി ഓഹരി നിക്ഷേപ ഉപദേശ വീഡിയോകൾ വ്യാപകമായത്. സെബിയുടെ വ്യവസ്ഥകൾ ലംഘിച്ചായിരുന്നു ടിപ്സുകളും ഓഹരി വിശകലനങ്ങളും നൽകിയിരുന്നത്.news

Leave a Reply

Your email address will not be published. Required fields are marked *