മോക്ഡ്രില്ലിനിടയില്‍ യുവാവ് മണിമലയാറ്റില്‍ മുങ്ങിമരിച്ച സംഭവത്തില്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

മോക്ഡ്രില്ലിനിടയില്‍ യുവാവ് മണിമലയാറ്റില്‍ മുങ്ങിമരിച്ച സംഭവത്തില്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്.
അനുവാദമില്ലാതെ മോക്ഡ്രില്‍ നടത്തുന്ന സ്ഥലം മാറ്റിയതായും കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ച്ച രാവിലെയാണ് മോക്ഡ്രില്ലിനിടയില്‍ ബിനു സോമന്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ചത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലില്‍ അഗ്‌നി രക്ഷാ സേനയുള്‍പ്പെടെ എല്ലാ വകുപ്പുകളും പങ്കെടുത്തിരുന്നു. എന്നാല്‍ നദിയിലേക്കിറങ്ങിയ 4 പേരില്‍ 3 പേരെ രക്ഷപെടുത്തിയങ്കിലും മുങ്ങിത്താണ ബിനു സോമനെ 45 മിനിറ്റിന് ശേഷമാണ് പുറത്തെടുത്തത്. ഇയാള്‍ അപ്പോഴേക്കും മരിച്ചിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലം മാറി പടുതോട് പാലത്തിന് സമീപത്തേക്ക് മോക്ഡ്രില്‍ മാറ്റിയത് റവന്യു വകുപ്പോ ജില്ലാ കളക്ടറോ അറിഞ്ഞിരുന്നില്ല. എന്‍ ഡി ആര്‍ എഫ് ആണ് സ്ഥലം മാറ്റി നിശ്ചയിച്ചത് എന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോക്ഡ്രില്ലില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. നദിയിലേക്ക് ചാടിയ 4 പേരില്‍ 3 പേരെ അഗ്‌നി രക്ഷാ സേന രക്ഷപെടുത്തണമെന്നും ഒരാളെ എന്‍ ഡി ആര്‍ എഫ് രക്ഷപെടുത്തണമെന്നുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 3 പേരെ അഗ്‌നി രക്ഷാ സേന രക്ഷപെടുത്തിയങ്കിലും എന്‍ ഡി ആര്‍ എഫ് രക്ഷപെടുത്തേണ്ട ബിനു മുങ്ങിതാണിട്ടും എന്‍ ഡി ആര്‍ എഫ് രക്ഷാപ്രവര്‍ത്തനം നടത്താഞ്ഞത് വകുപ്പുകളുടെ ഏകോപനമില്ലായ്മയായിക്കാണുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇനി സര്‍ക്കാര്‍ നടപടി സ്വീകരിക്കുക. മരിച്ച ബിനു സോമന്റെ സംസ്‌കാരം ഇന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *