ബഫര്‍സോണില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം:ബഫര്‍സോണില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോണ്‍ പ്രഖ്യാപിക്കുകയുള്ളുവെന്നും സമരം നടത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു

ജനുവരി ആദ്യ വാര്യത്തിലായി തന്നെ ബഫര്‍സോണ്‍ കേസ് സുപ്രീം കോടതി പരിഗണിക്കും. അതിനാല്‍ തന്നെ ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീല്‍ഡ് സര്‍വ്വേ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ജൂണ്‍ മാസത്തിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഈ മാസം അവസാനിക്കുകയാണ്. റിപ്പോര്‍ട്ട് തയാറാണെങ്കിലും സില്‍വര്‍ ലൈനില്‍ കനത്ത പ്രതിഷേധമുണ്ടായതിനാല്‍ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നാണ് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് ഫീല്‍ഡ് സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ഒരു സത്യവാങ്മൂലം കൂടി നല്‍കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഉപഗ്രഹ സര്‍വ്വേ ബഫര്‍സോണ്‍ മേഖലയെകുറിച്ചുള്ള ആകാശ ദൃശ്യങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോര്‍ട്ട് അനുബന്ധമായി സമര്‍പ്പിക്കാന്‍ അനുവാദം തേടാനും ശ്രമിക്കുന്നുണ്ട്. എജിയോടും സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനോടും ഇതിന്റെ സാധ്യത തേടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു.

അതേ സമയം തിരുവനന്തപുരത്തെ മലയോര മേഖലകളും ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധത്തിലേക്ക് കടന്നിട്ടുണ്ട്. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നുമാണ് അവരുടെ ആവശ്യം.

ബഫര്‍ സോണ്‍ വിഷയത്തെ ഏറ്റെടുത്തു കൊണ്ട് കോണ്‍ഗ്രസിന്റെ സമരത്തിനും ഇന്ന് തുടക്കമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *