പരിശീലന പരിപാടിയില്‍ വിപുലമായ മാറ്റം വരുത്താന്‍ ആര്‍എസ്എസ്. നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആര്‍എസ്എസ് തങ്ങളുടെ പരിശീലന രീതികളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് ജൂലൈ 13 മുതൽ 15 വരെ ഊട്ടിയിൽ നടന്ന സംഘടനാ യോഗത്തിൽ വിശദമായ ചർച്ച നടന്നതായി ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഊട്ടിയിലെ യോഗത്തിലുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ വർഷാവസാനം ചേരുന്ന കേന്ദ്രീയ കാര്യകാരി മണ്ഡൽ യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ചേക്കും.
സംഘടനയുടെ സായുധപരീശനമായ കോഴ്‌സായി ഒ ടി സി അഥവാ ഓഫീസേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന്റെ നീളം കുറക്കാനും ആലോചിക്കുന്നുണ്ട്. അതോടൊപ്പം സംഘടയുടെ അടയാളമായ മുള ദണ്ഡിന്റെ നീളം കുറക്കാനും ആലോചിക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് യൂണിഫോമിന്റെ പരിഷ്‌കരണവും നടത്തിയിരുന്നു. കാക്കി ട്രൗസറിനും പകരം പാന്റാക്കിമാറ്റി.
മൂന്ന് വര്‍ഷം നീളുന്നതാണ് ആര്‍ എസ് എസിന്റെ ഒ ടി സി അഥവാ സംഘശിക്ഷാ വര്‍ഗ്. ആദ്യ രണ്ട് വര്‍ഷം ഇരുപത് ദിവസവും മൂന്നാം വര്‍ഷം 25 ദിവസവുമാണ് കോഴ്‌സ്. മൂന്നാം വര്‍ഷത്തെ പരിശിശീലനം നാഗ്പൂരിലാണ്. എല്ലാ വർഷവും ഏപ്രിൽ മുതൽ ജൂൺ വരെയാണ് മിക്ക ആർഎസ്എസ് ക്യാമ്പുകളും നടക്കുന്നത്. ഈ വർഷം മാത്രം നൂറോളം കേന്ദ്രങ്ങളിൽ നിന്നായി ഇരുപതിനായിരത്തിലധികം പേരാണ് പരിശീലനം നേടിയതെന്നാണ് കണക്ക്. കാലങ്ങളായി ഉപയോഗിച്ചുവരുന്ന ദണ്ഡിന് 5.3 അടിയാണ് നീളം. സാധാരണയെക്കാൾ നീളം കുറഞ്ഞ ദണ്ഡിന്റെ പതിപ്പ് ആർഎസ്എസ് നേരത്തെ പരീക്ഷിച്ചിരുന്നു.