ജി.സുകുമാരന്‍ നായര്‍ക്കെതിരെ സംവിധായകന്‍ മേജര്‍ രവി.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. സുകുമാരന്‍ നായരുടെ അനുമതിയില്ലാതെ മന്നം സമാധിയില്‍ പ്രവേശിക്കാനാകില്ലെന്ന് മേജര്‍ രവി പറഞ്ഞു.

എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ നടന്‍ സുരേഷ് ഗോപിയെ മടക്കി അയച്ച സംഭവത്തെക്കുറിച്ചും മേജര്‍ രവി പരാമര്‍ശിച്ചു. സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്ത് കയാറ്റാതിരുന്ന സകുമാരന്‍ നായര്‍ പിണറായി വിജയനെ കാത്ത് ഒരു മണിക്കൂര്‍ കോട്ടയം ഗസ്റ്റ് ഹൗസിലിരുന്നുവെന്നും പരിഹസിച്ചു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായ നേതാക്കള്‍ മന്നത്ത് ആചാര്യനെ ബഹുമാനിക്കുകയോ അദ്ദേഹത്തിന്റെ വാക്കുകളെ പിന്‍ തുടരുകയോ ചെയ്യുന്നില്ല. സമുദായത്തെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഇപ്പോഴത്തെ നേതാക്കള്‍ ശ്രമിക്കേണ്ടത്. നായര്‍ സമുദായത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന് സേവനം നടത്തിയ മന്നത്തിന്റെ പാതയാണ് എന്‍എസ്എസ് നേതൃത്വം പിന്‍തുടരേണ്ടതെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *