എം.കെ.രാഘവന്റെ പരാമര്‍ശത്തില്‍ കെ. സുധാകരന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതി എന്ന എം.കെ.രാഘവന്റെ പരാമര്‍ശത്തില്‍ കെ. സുധാകരന്‍ റിപ്പോര്‍ട്ട് തേടി. പൊതുവേദിയിലെ പരസ്യപരാമര്‍ശം ശരിയായില്ലെന്ന് രാഘവനെ തള്ളി ഡിസിസി.

കെ.പി.സി.സി. നേതൃത്വത്തിതിനെതിരായ എം.കെ.രാഘവന്‍ എം.പിയുടെ വിമര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് റിപ്പോര്‍ട്ട് തേടി. കോഴിക്കോട് ഡിസിസി പ്രസിഡന്റിനോടാണ് റിപ്പോര്‍ട്ട് തേടിയത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു’ രാഘവന്റെ പരാമര്‍ശം. പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ലീഗില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവന്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച എം.കെ രാഘവന്‍ എം.പിയെ തള്ളി കോഴിക്കോട് ഡി.സി.സിയുടെ റിപ്പോര്‍ട്ട്.

അനുചിതവും അനവസരത്തിലേതുമാണ് പരാമര്‍ശമെന്നാണ് കെ.പി.സി.സി പ്രസിഡന്റിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്ന അവസ്ഥയാണ് കോണ്‍ഗ്രസിലെന്നായിരുന്നു എം.കെ രാഘവന്‍ എം.പിയുടെ വിമര്‍ശനം പി.ശങ്കരന്‍ സ്മാരക പുരസ്‌കാരം കെ.പിസിസി മുന്‍ അധ്യക്ഷന്‍ വി,എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ എം.കെ രാഘവന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഉപയോഗിച്ച് വലിച്ചെറിയുക എന്ന സംസ്‌കാരമാണ് പാര്‍ട്ടിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ആ പരിപാടിയുടെ അധ്യക്ഷന്‍ കൂടിയായ ഡി.സി.സി പ്രസിഡന്റിനോട് കെ.പി.സി.സി അധ്യക്ഷന്‍ റിപ്പോര്‍ട്ട് തേടിയത്. പൊതുവേദിയിലെ പരസ്യ പരാമര്‍ശം ശരിയായില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *