കൂളിമാട് പാലം; ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി

പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയ കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എഞ്ചിനീയറേയുമാണ് കൃത്യവിലോപം ആരോപിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതകുമാരിയെ മലപ്പുറത്തെ ദേശീയപാത വിഭാഗത്തിലേക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹ്‌സിന്‍ അമീനെ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറായി കൊണ്ടോട്ടിയിലുമാണ് നിയമിച്ചിരിക്കുന്നത്. പൊതുമരാമത്ത് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. പാലം തകര്‍ന്നതിന് ഉത്തരവാദിയെന്ന നിലയില്‍ ഏറെ ആരോപണങ്ങള്‍ക്ക് വിധേയനായ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബൈജുവിനെതിരെ നടപടിയില്ലെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം മെയ് 16നായിരുന്നു ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്നു ബീമുകള്‍ തകര്‍ന്ന് വീണത്.

Leave a Reply

Your email address will not be published. Required fields are marked *