ടി20 ലോകകപ്പ് ഹീറോ അലക്‌സ് ഹെയ്ല്‍സിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ചിത്രത്തിന്റെ പേരിൽ ഹെയ്ല്‍സിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പരസ്യമായി ശാസിച്ചു. 2009 ല്‍ താരം പങ്കുവെച്ച ചിത്രത്തിന്റെ പേരിലാണ് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക കമ്മീഷൻ നടപടി എടുത്തത്. പാർട്ടിക്കിടെ മുഖത്ത് കറുത്ത പെയിന്റ് അടിച്ച് കൂട്ടുക്കാര്‍ക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്. ഇത് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെയാണ് ബോർഡ് നടപടിയെടുത്തത്. ക്രിക്കറ്റ് ബോർഡിന്റെ നിയമം അലക്‌സ് ഹെയ്ല്‍സ് ലംഘിച്ചുവെന്ന് അച്ചടക്ക കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം വിവാദമായതോടെ ഹെയ്ല്‍സ് പരസ്യമായി മാപ്പ് പറഞ്ഞു. മുന്‍പും താരങ്ങളുടെ പഴയ പോസ്റ്റുകള്‍ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടപടി സ്വീകരിച്ചിരുന്നു. മറ്റൊരു താരമായ റോബിന്‍സണും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നടപടിക്ക് വിധേയനായിരുന്നു. നേരത്തെ ലഹരിമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട അലക്സ് ഹെയ്ല്‍സ് ഐസിസി ടി20 ലോകകപ്പിന് മുന്‍പായാണ് ടീമില്‍ തിരിച്ചെത്തിയത്. ലോകകപ്പില്‍ ഹെയ്ൽസിന്റെ തകർപ്പൻ പ്രകടനം ഇംഗ്ലണ്ട് കിരീടം നേടുന്നതിൽ നിർണായകമായി.