ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ മേല്‍നോട്ട സമിതി മുല്ലപ്പെരിയാർ സന്ദർശിക്കാറുള്ളു.ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി ഡോ.ജോസഫാണ് ഹരജി നല്‍കിയത്.
മേല്‍നോട്ട സമിതി രൂപീകരിച്ച സബ് കമ്മിറ്റിയും മൂന്ന് മാസം കൂടുമ്ബോള്‍ മാത്രമാണ് അണക്കെട്ട് സന്ദർശിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. അതിനാല്‍ ഡാമിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താനുള്ള സംവിധാനം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.അണക്കെട്ടിന്റെ ഇപ്പോഴത്തെ സുരക്ഷ വിലയിരുത്താൻ കൃത്യമായ സംവിധാനം നിലവില്‍ ഇല്ലെന്നാണ് ഹർജിക്കാരന്റെ വാദം.
അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ദ്ധരാണ് അതോറിറ്റിയില്‍ ഉള്ളത്. അതുകൊണ്ടാണ് കേസില്‍ അതോറിറ്റിയെക്കൂടി കക്ഷിചേര്‍ക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നത്.ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തിക്കുന്നത് കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിൻ്റെ കീഴിലാണ്.