ഇസ്രായേൽ : ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട 10 വയസ്സുകാരി റാഷ അല്‍ അരീറിന്റെ കൈപ്പടയില്‍ തയാറാക്കിയ വില്‍പത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അക്രമത്തിനും അനിശ്ചിതത്വത്തിനും നടുവിൽ അകപ്പെട്ടുപോയ യുവജീവിതത്തിന്റെ കരുത്തിന്റെയും ധീരതയുടെയും ശക്തമായ തെളിവാണ് റഷയുടെ വിൽപ്പത്രം.
ഞാൻ കൊല്ലപ്പെട്ടാല്‍ നിങ്ങളാരും കരയരുത്. നിങ്ങള്‍ വേദനിച്ചാൽ എന്റെ ആത്മാവ് വേദനിക്കും എന്ന് തുടങ്ങുന്ന കുറുപ്പില്‍, എന്റെ പോക്കറ്റ് മണി സഹോദരനായ അഹ്‌മദിനും അടുത്ത ബന്ധു റഹാഫിനും വീതിച്ചു നല്‍കണം. കളിപ്പാട്ടങ്ങള്‍ വേറൊരു ബന്ധുവായ ബത്തൂലിന് നൽകണം. അവസാനമായി ഒരു കാര്യം കുടി, അഹമ്മദിനെ ഒരിക്കലും ശകാരിക്കരുത്. എന്റെ ആഗ്രഹം നിങ്ങള്‍ നടപ്പിലാക്കുകയും വേണം’.
ഗസ്സയില്‍ കൊല്ലപ്പെട്ട അനവധി കുട്ടികളുടെ ജീവിതാനുഭവങ്ങളുടെ നേർചിത്രമാണ് ഈ കയ്യക്ഷരങ്ങളിലൂടെ തെളിയുന്നത്. സെപ്റ്റംബർ 30ന് ഇസ്രായേല്‍ വർഷിച്ച ബോംബാക്രമണത്തിലാണ് റഷയും സഹോദരൻ അഹ്‌മദും കൊല്ലപ്പെട്ടത്. അവരുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് വില്‍പത്രം കണ്ടെത്തുന്നത്.
റഷയും സഹോദരനും മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരാണ്.അന്ന് തകർന്ന് പോയ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. എന്നാല്‍, ഇത്തവണ അവള്‍ അവളുടെ വില്‍പത്രം ബാക്കിയാക്കി വിധിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.