ഇടുക്കി: 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്ബനാണ് ചരിഞ്ഞത്.കാന്തല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കാട്ടാനയെ ചരിഞ്ഞത് ഷോക്കേറ്റെന്ന് കണ്ടെത്തല്‍. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. കാട്ടാന ചരിഞ്ഞത് ഷോക്കേറ്റതിനെ തുടർന്നാണ് എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.സ്ഥലം ഉടമ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിലെ ആനയല്ല ഇതെന്നാണ് വനം വകുപ്പിന്റെ നിഗമനം.
അതേസമയം, കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ ആക്രമിക്കുകയും ചെയ്ത മോഴയാനയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ച ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.ഇദ്ദേഹം സോളാർ വേലിയിലേക്ക് അമിത വൈദ്യുതി നല്‍കിയെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്.സ്വകാര്യ ഭൂമിയിലാണ് പ്രദേശവാസികള്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വ്യാഴാഴ്ച നാല് മണിയോടെയാണ് ആനയെ പ്രദേശവാസികൾ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപവാസികള്‍ വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തുകയായിരുന്നു പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു.