Banner Ads

കെ.എസ്.ആർ.ടി.സി ബസിന്‍റെ മുന്നിലെ ഗ്ലാസ് എറിഞ്ഞുതകർത്തു; യുവാക്കൾ പിടിയിൽ

ബാലരാമപുരം: ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശാലിഗോത്ര തെരുവ് ഭാഗത്തുനിന്ന് നെയ്യാറ്റിൻകര റോഡിലേക്ക് ബൈക്കില്‍ വന്ന പ്രതികള്‍ക്ക് നെയ്യാറ്റിൻകരനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ ബസിന് കുറുകെ ബൈക്ക് നിർത്തി തടഞ്ഞു. ബസ് ഡ്രൈവറുമായി വാക്കുതർക്കത്തെ തുടർന്ന് കരിങ്കല്ലുകൊണ്ട് ബസിന്‍റെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞുതകർക്കുകയുമായിരുന്നു.

സംഭവത്തില്‍ വഴിമുക്ക് സ്വദേശികളായ അഫ്സൻ(20), രഞ്ജിത്ത് (20) എന്നിവരെയും പ്രായപൂർത്തിയാക്കാത്ത ഒരാളെയും ബാലരാമപുരം പൊലീസ് പിടികൂടി.ബസിന്റെ മുൻവശത്തെ ഗ്ലാസ് പൊട്ടിയതിലും ട്രിപ് മുടങ്ങിയതിലും 26,500 രൂപയുടെ നഷ്ടം സംഭവിച്ചതായും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായുമുള്ള ഡ്രൈവർ സജികുമാറിന്‍റെ മൊഴിയില്‍ ബാലരാമപുരം പൊലീസ് കേസെടുത്തു. രാത്രിയോടെ ബാലരാമപുരം എസ്.എച്ച്‌.ഒ ധർമജിത്ത്, എസ്.ഐ ജ്യോതി സുധാകർ, ഗ്രേഡ് എസ്.ഐ സതികുമാർ, സി.പി.ഒമാരായ രാജേഷ്, വിപിൻ, അനില്‍ ചിക്കു, ജിതിൻ എന്നിവരടങ്ങിയ സംഘം ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി പ്രായപൂർത്തിയാകാത്തതിനാല്‍ ജുവനൈൻ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *