കൊച്ചി : തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. കരമന പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ ചുമതല തൊടുപുഴ പൊലീസിന് കൈമാറും. ജയസൂര്യക്കെതിരെഎടുക്കുന്ന രണ്ടാമത്തെ കേസ് ആണിത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് ചാർജ് ചെയ്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെയാണ് ശുചിമുറിക്കു സമീപം ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി നൽകിയ പരാതി.
ഐപിസി 354, 354എ, 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. ജയസൂര്യ ഉൾപ്പെടെ ഏഴുപേര്‍ക്കെതിരെയായിരുന്നു നടി പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടിയുടെ ആലുവയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.