റിട്ടയർമെന്റ് ജീവിതം തന്റെ കലാപരമായ കഴിവുകൾ കൊണ്ട് മനോഹരമാക്കുകയാണ് തൃശൂർ താണിക്കുടം സ്വദേശിയായ എം ജി നാരായണൻ.ആരോഗ്യവകുപ്പിലെ ജോലിയിൽ നിന്ന് വിരമിച്ചശേഷമാണ് വിശ്രമജീവിതം മുഴുവൻ കലാപ്രവർത്തനങ്ങൾക്കായി മാറ്റി വെയ്ക്കാൻ തീരുമാനിക്കുന്നത്.ജീവൻ തുടിക്കുന്ന ഉണ്ണിക്കണ്ണൻ്റെ ചിത്രങ്ങൾ ,മ്യൂറൽ പെയിൻ്റിംഗ് എന്നിവയിലെല്ലാം അദ്ദേഹത്തിൻ്റെ കലാവിരുത് പ്രകടമാണ്.
ഇപ്പോഴിതാ ചില്ലുകുപ്പികൾക്കുള്ളിൽ മനോഹരമായ രൂപങ്ങളാണ് നാരായണൻ ഒരുക്കിയിരിക്കുന്നത്.കുപ്പിക്കുള്ളിൽ മോഹൻലാലിന്റെ രൂപം ഒരുക്കിയാതാണ് നാരായണൻ്റെ ഏറ്റവും പുതിയ കലാസൃഷ്ടി.മൂന്നിമാസത്തോളം സമയം ചെലവഴിച്ചാണ് ഇതുണ്ടാക്കിയതെന്ന് നാരായണൻ പറയുന്നു.മുട്ടതോടിൽ വിജാഗിരി വച്ചതടക്കമുള്ള വിവിധ സൃഷ്ടികൾ ഉണ്ടെങ്കിലും മുട്ടതോടിൽ മോഹൻലാലിന്റെ അമ്മയുടെ ചിത്രം വരച്ചതാണ് ഏറ്റവും ആകർഷണം നേടുന്നത്.
ചിത്രകലയിലെ പ്രാവീണ്യം മൂലം വർഷങ്ങൾക്ക് മുൻപ് താണിക്കുടം ക്ഷേത്രത്തിലെ ദേവിയുടെ ചിത്രം വരയ്ക്കുവാനുള്ള അവസരം നാരായണന് നേടിക്കൊടുത്തിരുന്നു.ആ ചിത്രം കാണാതായതിനാൽ ഒന്ന് കൂടി വരയ്ക്കാനുള്ള ദൗത്യം ഇപ്പോൾ നാരായണനെ വീണ്ടും തേടിയെത്തിയിരിക്കുകയാണ്.