
തിരുവനന്തപുരം:മരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തുടർനടപടി നിർത്തിവയ്ക്കാമെന്നും ഇല്ലാത്തപക്ഷം സ്ലാബ് തുറക്കുന്നത് സംബന്ധിച്ച നടപടിയിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. എന്തിനാണ് പേടിക്കുന്നതെന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. മരണത്തിൽ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്നും കോടതി വിലയിരുത്തി. എങ്ങനെയാണ് ഗോപൻ മരിച്ചതെന്ന് കുടുംബം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്ത ആഴ്ച പരിഗണിക്കും. അതുവരെ പൊലീസ് നടപടി നിർത്തിവയ്ക്കേണ്ടെന്നാണ് കോടതിയുടെ തീരുമാനം മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്