അഹമ്മദാബാദ്: ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഹോസ്റ്റലിലെ സീനിയേഴ്സ് നടത്തിയ റാഗിങ്ങിനിടയില്‍ മൂന്ന് മണിക്കൂറോളമാണ് അനില്‍ മെതാനിയ അടക്കമുള്ളവരെ തുടർച്ചയായി മുതിർന്ന വിദ്യാർത്ഥികള്‍ നിർത്തിയത്. ഇതിന് പിന്നാലെ അബോധാവസ്ഥയിലായ വിദ്യാർത്ഥിയെ സഹപാഠികളാണ്
ആശുപത്രിയിലെത്തിക്കുകയായിരുന്നു കോളജ് ഡീൻ ഡോ.ഹാർദിക് ഷാ പറഞ്ഞു.സീനിയർ വിദ്യാർത്ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ്ങിന് ഇരായായ എംബിബിഎസ് വിദ്യാർഥി മരിച്ചത് .
ഗുജറാത്തിലെ പടാൻ ജില്ലയിലെ ജിഎംഇആർഎസ് മെഡിക്കല്‍ കോളജിലാണ് സംഭവം നടന്നത്
18 കാരനെ മൂന്ന് മണിക്കൂറോളം തുടർച്ചയായി നിർത്തി, പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.അനില്‍ മെതാനിയ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.കോളേജിലെ റാഗിംഗ് വിരുദ്ധ സമിതി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന വിദ്യാർത്ഥികള്‍ റാഗിംഗിന് ഉത്തരവാദികളാണെന്ന്
കണ്ടെത്തിയാല്‍ അവർക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ബലിസാന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സർക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും മെതാനിയയുടെ ബന്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു.