ആഭിചാര ക്രിയയുടെ ഭാഗമായി സ്വന്തം മകളെ ബലിനല്‍കിയ മാതാവിന് വധശിക്ഷ ലഭിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മകളെ കൊന്ന മാതാവിന് വധശിക്ഷയ്ക്ക് വിധിച്ചത്. സര്‍പ്പദോഷ അനാചാരങ്ങളില്‍ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയാണ് ഈ യുവതി, സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടുവാനായി ഏഴ് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ സ്വന്തം അമ്മ നരബലി നല്‍കി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി നിലവില്‍ ഇപ്പോൾ ജയിലിലാണ് ഉള്ളത്.
2021 ഏപ്രില്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കു കാരണം സര്‍പ്പദോഷമാണെനന്നായിരുന്നു യുവതിയുടെ വിശ്വസം . ഈ അന്ധമായ വിശ്വാസമാണ് അരുംകൊല ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ച ഘടകം. വീട്ടിലെ കിടപ്പുമുറിയില്‍ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തി,പിന്നീട് കുട്ടിയുടെ നാവ് മുറിച്ചുമാറ്റി. ഭാരതിയുടെ ഭര്‍ത്താവ് കൃഷ്ണ നല്‍കിയ പരാതിയില്‍ പറഞ്ഞു.
കൊലപാതകം നടക്കുന്ന സമയത്ത് കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിൽ ഉണ്ട്. കുട്ടിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നി നോക്കിയപ്പോൾ രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്‍ക്കുന്ന ഭാരതിയെ ആയിരുന്നു കണ്ടിരുന്നത്.കുഞ്ഞിനെ ദൈവങ്ങള്‍ക്കു ബലിയര്‍പ്പിച്ചെന്നും സര്‍പ്പദോഷത്തില്‍നിന്നു മുക്തി നേടിയെന്നുമായിരുന്നു ഈ അരുംകൊലക്ക് ശേഷം ഭാരതി വിളിച്ചുപറഞ്ഞത്. പിന്നീട് അയല്‍ക്കാരും ബന്ധുക്കളും എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു, പക്ഷേ രക്ഷിക്കാൻ കഴിഞ്ഞില്ല.