കെന്റക്കി: അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി(32)നാണ് കോടതി 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.വീഡിയോ ഗെയിമിൽ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.2019 മെയിലായിരുന്നു ദാരുണമായ സംഭവം. കുഞ്ഞിനെ നോൽക്കാൻ ആന്റണിയെ ഏൽപ്പിച്ച് പങ്കാളി പുറത്ത് പോയിരുന്നു.
ഇതിനിടെ വീഡിയോ ഗെയിമിൽ തോറ്റ ആന്റണി ദേഷ്യത്തിൽ കുഞ്ഞിന്റെ തലയിൽ ആഞ്ഞ് ഇടിക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് അലറിക്കരഞ്ഞു. കുഞ്ഞിനായുള്ള പാലെടുക്കാൻ ശ്രമിക്കവെ ആന്റണിയുടെ കയ്യിൽ നിന്ന് വീണ്ടും കുഞ്ഞ് നിലത്ത് വീണു. ഒരു മാസം മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ കോടതി വിധിച്ച് . ജെഫേർസൺ സർക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
എന്നിട്ടും ആന്റണി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചില്ല. കുഞ്ഞിന്റെ അവസ്ഥ മോശമായതോടെയാണ് ഇയാൾ അടിയന്തര ഹോട്ട്ലൈൻ നമ്ബറിൽ വിളിച്ച് വിവരം അറിയിച്ചത്. അതീവഗ്വരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് ചികിത്സയിലായിരിക്കെ മരിക്കുകയായിരുന്നു. ആന്റണി കുറ്റം ചെയ്തതായി വ്യക്തമായതിന്റെ അടിസ്ഥാത്തിലാണ് ശീക്ഷയെന്ന് കോടതി വ്യക്തമാക്കി.