Banner Ads

കോട്ടയത്ത് മാതാവും പെൺകുട്ടികളും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ; ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവും കസ്റ്റഡിയിൽ

കോട്ടയം: മാതാവും പെൺകുട്ടികളും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവും ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്ന്ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.

മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തിൽ ഭർത്യ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബമാണ് രംഗത്തെത്തിയത്.നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്.

ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജീസ്മോളുടെ പിതാവ് പറഞ്ഞിരുന്നു മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുമ്ബ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോൾ നടത്തിയിരുന്നു. ഈ സമയം ഭർത്താവ് ജോലിസ്ഥലത്തായിരുന്നു. ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് അഭിഭാഷകയായിരുന്ന ജിസ്മോളെയും മക്കളെയും മീനച്ചിലാറ്റിൽ മുങ്ങിയ നിലയിൽ ഈ മാസം 15ന് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *