
തിരുവനന്തപുരം:ഇന്ന് രാവിലെയാണ് ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ കുറ്റക്കാരിയാണെന്ന് നെയ്യാറ്റിൻകര കോടതി പറഞ്ഞത്. അട്ടക്കുളങ്ങര ജയിലിലേക്കാണ് ഗ്രീഷ്ടയെ മാറ്റിയത്.മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.ഗ്രീഷ്മയുടെ അമ്മയുൾപ്പെടെ, മൂന്നുപേരെയും ശിക്ഷിക്കണമായിരുന്നെന്നാണ് ഷാരോണിന്റെ മാതാപിതാക്കൾ പറയുന്നത്. ഗ്രീഷ്ട കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിൽ തൃപ്തിയുണ്ടെന്നും അമ്മയെ വെറുതെ വിട്ടതിൽ വിഷമമുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.