പത്തനംതിട്ട: സമ്പൂർണ്ണ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്തു നിന്നാണ് ലോഡ് കണക്കിന് അരിയും ഗോതമ്പും കടത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്നത് ഉൾപ്പെടെ കണ്ടെത്താള്ളത്. കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്.
36 ലക്ഷം രൂപയുടെ ധാന്യങ്ങളായ അരി, ഗോതമ്പ് എന്നിവ കടത്തിയെന്നാണ് കേസ്വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഭവത്തിൽ അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് ഉൾപ്പെടെയുള്ള അന്വേഷണം നടക്കുകയാണ്.