തിരുവനന്തപുരം : എം.വി. ഗോവിന്ദൻ ഒരു വ്യാജ നിര്‍മ്മിതിയുടെ ആള്‍രൂപമാണ്. എന്തുകൊണ്ടാണ് അദ്ദേഹം പാർട്ടി സെക്രട്ടറി സ്ഥാനം വഹിക്കുന്നത്? കയര്‍ എടുത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി കൂടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹവാല, ലഹരിക്കടത്ത് തുടങ്ങിയവ നടക്കുന്നത് കേരളത്തിലാണെന്ന് കെ സുരേന്ദ്രന്‍. അൻവർ കള്ളക്കടത്തുകാരനാണെങ്കില്‍ എന്തിനാണ് അന്‍വറിന് രണ്ട് തവണ സീറ്റ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ഔദ്യോഗിക പദവികളുടെ മറവിലായി സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നുണ്ട്. കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത് സംഭവങ്ങൾ മുഖ്യമന്ത്രി തന്നെ പറയുകയാണ്.ആരോപണങ്ങൾ നേരിട്ടിട്ടും പി വി അൻവറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാതെ മുഖ്യമന്ത്രി ഒത്തു തീര്‍പ്പിന് ശ്രമിച്ചു. ഹിന്ദു പത്രത്തിന്റെ പേര് ഹിന്ദുവെന്നാണ്. എന്നാൽ പത്രം ആന്റി ഹിന്ദുവാണ്. അഭിമുഖം എടുത്ത സമയത്ത് മുഖ്യമന്ത്രി അറിയാതെ ഒരാള്‍ മുറിയില്‍ കയറി എന്നാണ് ന്യായീരിക്കുന്നത്.
ഇവര്‍ മുഖ്യമന്ത്രിയോടൊപ്പമാണ് മുറിയില്‍ പോയത് എന്നതിന് തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രി രാജി വെച്ചിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. തല ഏതാണ് വാല്‍ ഏതാണ് എന്നറിയാത്ത പാര്‍ട്ടി ആണ് സിപിഐ. സിപിഐയുടെ ഏതെങ്കിലും ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുമോ. രാജ്യരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ വരെ ഉയര്‍ന്നിട്ടുണ്ട്.
വി ഡി സതീശൻ കാപട്യം ഉള്ള നേതാവാണ്. ഇത്രയും കാപട്യം ഉള്ള നേതാവ് വേറെയില്ല. പിണറായി വിജയനുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്ന നേതാവാണ് വി ഡി സതീശൻ. മന്ത്രിമാരുടെ ഫോൺ ചോർത്താനുള്ള ശേഷി മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.