കേരളം ഓണത്തെ വരവേല്‍ക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു.
അവസാനത്തെ ഓണപരീക്ഷ കൂടി തീരാനുള്ള കാത്തിരിപ്പിലാണ് കുട്ടികളും ഓണാഘോഷത്തിൻ്റെ പൂർണാവേശത്തിലെത്താൻ.വീട്ടുമുറ്റത്തെ ചെമ്ബരത്തിയും, പനിനീർപ്പൂവും,നാട്ടുപച്ചഇലകളും, വിപണിയില്‍ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്ബോള്‍ പൂക്കളത്തിന് ചന്തമേറെയാണ്.
അത്തം മുതല്‍ പത്തു ദിവസം പഴനുറുക്കിൻ്റെയും പ്രാതലിനൊരുക്കുന്ന കാച്ചിയ പപ്പടത്തിൻ്റെയും മണം കൂടിയാണ് ഓണം.മലയാളികളുടെ ആസ്വാദന ശീലവും താത്പര്യങ്ങളും ഉണർത്തുന്ന ഒന്നുതന്നെയാണ് ഓരോ ഓണവും. എങ്കിലും മലയാളി തനി മലയാളിയാക്കാൻ പരമ്പരാഗത വസ്ത്രധാരണം എന്നിങ്ങനെ തുടങ്ങി ആഘോഷങ്ങളുടെ അരങ്ങുകുറിക്കാൻ ഒരു ചെറിയ ശ്രമം നടത്തുന്ന സമയം കൂടിയാണ് ഓണക്കാലം.അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തില്‍ ഓണാഘോഷം തുടങ്ങുന്നത്. ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്.സ്പീക്കർ എഎൻ ഷംസീർ അത്തം നഗറില്‍ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില പരിപാടികള്‍ വെട്ടിക്കുറച്ചു എങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമില്ല.