കൊല്‍ക്കത്ത :ഇന്ന് പശ്ചിമബംഗാള്‍ സെക്രട്ടറിയേറ്റില്‍ മമത ബാനർജും ജൂനിയർ ഡോക്ടർമാരുമായി നടന്ന ചർച്ച ലൈവ് സ്ട്രീം ചെയ്തിരുന്നു. ആരോഗ്യ സെക്രട്ടറിയെ മാറ്റുക, ആരോഗ്യമേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതും അവർ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളായിരുന്നു . എന്നാല്‍, ആരോഗ്യ സെക്രട്ടറിയെ മാറ്റാനാവില്ലെന്ന് മമത ബാനർജി നിലപാടെടുത്തു.തുടർന്ന് കഴിഞ്ഞ 17 ദിവസമായി തുടരുന്ന നിരാഹാര സമരമാണ് അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂർവം പരിഗണിക്കാമെന്നും മമത ബാനർജി വ്യക്തമാക്കി. സ്വന്തം ആരോഗ്യവും രോഗികള്‍ക്ക് ലഭ്യമാക്കേണ്ട ചികിത്സയും പരിഗണിച്ച് സമരം അവസാനിപ്പിക്കണമെന്നും മമത അഭ്യർഥിച്ചു. ഡോക്ടർമാർ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും മമത ബാനർജി പറഞ്ഞു.മെച്ചപ്പെട്ട ജോലി സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യമേഖലയില്‍ ആവശ്യപ്പെട്ടായിരുന്നു ജൂനിയർ ഡോക്ടർമാരുടെ സമരം