വാഷിങ്ടണ്‍ : പരിസ്ഥിതി സംരക്ഷണ വകുപ്പിന് നൽകിയ അജ്ഞാത പരാതികളെത്തുടർന്ന് പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരം പീനട്ട് എന്ന് വിളിപ്പേരുള്ള അണ്ണാനെ ദയാവധത്തിന് വിധേയയമാക്കി. മനുഷ്യരെ കടിച്ചാല്‍ പേവിഷബാധയുണ്ടാകുമെന്നായിരുന്നു പരാതി.
അതേസമയം പിടികൂടുന്നതിനിടെയിൽ സര്‍ക്കാര്‍ അധികാരികളിലൊരാളെ പീനട്ട് കടിക്കുകയും ചെയ്തു. ഒടുവില്‍ പേവിഷബാധയുണ്ടോയെന്നു സ്ഥിരീകരിക്കാൻ വേണ്ടി ദയാവധം നടത്തുകയായിരുന്നെന്നാണ് അധികൃതർ അറിയിച്ചത്.
മാർക്ക് ലോങ്ങോ എന്നയാള്‍ ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് പീനട്ടിനെ എടുത്തു വളര്‍ത്തിയത്. ആരാധകരുടെ മനസ്സു കീഴടക്കിയിരുന്നു peanut_the_squirrel12 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കപെടാറുള്ള പീനട്ടിന്റെ രസികന്‍ വീഡിയോകളും ചിത്രങ്ങളും.
ലോകമൊട്ടാകെ നിരവധി ആരാധകരാണ് പീനട്ടിന് ഉള്ളത്.പീനട്ടിന് ഇന്‍സ്റ്റഗ്രാമില്‍ 537,000 ഫോളോവേഴ്‌സുണ്ട്. സോഷ്യല്‍മീഡിയയില്‍ അനവധി പേരാണ് പീനട്ടിന് അന്ത്യാഞ്ജലി നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്.