ഇസ്രയേല്‍ : ലെബനനില്‍ വ്യോമാക്രമണം തുടർച്ചയായി നടത്തി ഇസ്രയേല്‍. പരിധി ലംഘിച്ചെന്ന ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസറള്ളയുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. പേജർ, വാക്കിറ്റോക്കി സ്ഫോടനങ്ങളെ ഇസ്രായേലിന്റെ യുദ്ധ നടപടിയായാണ് ഹിസ്ബുള്ളയുടെ നേതാവ് കണ്ടത്. അതേസമയം ലെബനൻ അതിർത്തിയിൽ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ തങ്ങളുടെ രണ്ട് സൈനികർക്ക് മാരകമായി പരിക്കേറ്റതായി ഇസ്രായേൽ സമ്മതിച്ചു.
ഇസ്രയേല്‍ നടത്തുന്ന അക്രമണങ്ങൾ എല്ലാ പരിമിതികളും നിഷേധിച്ചിട്ടുള്ളതെണെന്നും സുരക്ഷയ്ക്കും മാനുഷികതയ്ക്കുമേറ്റ വലിയ തിരിച്ചടിയാണെന്നും ഹസ്സന്‍ നസറള്ള പറഞ്ഞു. രണ്ട് ദിവസത്തോളമായി നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേര്‍ക്കാണ് പരിക്ക് സംഭവിച്ചിരിക്കുന്നത്. വാക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 30 പേരാണ് മരിച്ചത്. 450 പേര്‍ക്ക് പരിക്കും സംഭവിച്ചു.