അഹമ്മദാബാദ്:ഗുജറാത്തിലെ അമ്രേലി ജില്ലയിലെ രന്ധിയ ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ നാലു കുട്ടികളാണ് മരിച്ചത്.കാറിനുള്ളില്‍ കുടുങ്ങിയ സഹോദരങ്ങളായ നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു.ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ സാവിത്രി (4),സുനിത (7), കാര്‍ത്തിക് (2), വിഷ്ണു (5) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ കളിക്കാനായി ഭൂവുടമയുടെ കാറില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ പൂട്ടുവീഴുകയായിരുന്നു.രാവിലെ ഭൂവുടമ ഭരത് മന്ദാനിക്കൊപ്പം ദമ്ബതികള്‍ പണിക്കായി കൃഷിസ്ഥലത്തേക്ക് പോയി. ഈ സമയത്താണ് കാര്‍ തുറന്ന് കളിക്കാനായി കുട്ടികള്‍ അകത്തുകയറിയത്. കാര്‍ ലോക്കായതോടെ ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വൈകീട്ട് ദമ്ബതികള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്.മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ നിന്നുള്ള സോബിയ ഭായ് മച്ചാറും ഭാര്യയും ഏഴു മക്കളും ജോലിക്കായിട്ടാണ് രന്ധിയയില്‍ താമസിച്ചിരുന്നത്.