തളിപറമ്പ് : കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും വിഷപ്പാമ്പ്. ഇന്ന് രാവിലെ അണലിയെ കണ്ടത് 503-ാം നമ്പർ സ്‌പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ്. പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി രോഗി രാവിലെ മുറി തുറന്നപ്പോഴാണ് അണലിയെ കണ്ടത്. ഉടന്‍ തന്നെ രോഗിയോടൊപ്പമുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. അതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സെപ്റ്റംബർ 19 നും ഇതേപോലെ പാമ്പിനെ കണ്ടിരുന്നു. രാത്രിയില്‍ നവജാതശിശുക്കളുടെ ഐ.സി.യുവില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന വെള്ളിക്കെട്ടനെ രോഗികളുടെ കൂട്ടിരിപ്പുകാരാണ് തല്ലിക്കാന്നത്. മാത്രമല്ല
കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ടെത്തിയ കാട്ടുപാമ്പിനെ ഇതുപോലെ പിടികൂടിയിരുന്നു. രോഗികളുടെ പരാതി ആശുപത്രിക്കുചുറ്റും പടര്‍ന്നുപന്തലിച്ച് കിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറുന്നതെന്നാണ്.
മെഡിക്കല്‍ കോളേജിനകത്ത് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൈപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി ഇപ്പോള്‍ തുടരുകയാണ്. മാസങ്ങളായി പുറത്ത് കൂട്ടിയിട്ട പൈപ്പുകളിലൂടെയാണ് പാമ്പുകൾ അകത്തേക്ക് കയറുന്നത്. ഇത് വലിയ ഭീഷണിയായിരിക്കുന്നുവെന്നാണ് രോഗികളും ജീവനക്കാരും പറയുന്നത്.