യഥാർത്ഥത്തിൽ അമേരിക്ക ചെയ്യുന്നത് ഒരു വശത്ത് ഇറാനെതിരെ ശക്തമായ നിലപാടെടുക്കുകയും എന്നാൽ മറുവശത്ത് ഇറാനൊപ്പം കരാറുണ്ടാക്കാന്‍ ശ്രമിക്കുകയും ആണ്. അമേരിക്ക കൈക്കൊള്ളുന്ന ഈ നിലപാടിനോട് പല പ്രാവിശ്യം ഇറാന്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത് വന്നിരുന്നു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വലിയതോതിൽ യഥാർത്ഥത്തിൽ വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇസ്രയേലിന്റെ ഗാസയിലെ ആക്രമണത്തിന് പിന്നിലെ ബുദ്ധിയും ട്രംപിന്റേത് ആണെന്നതിൽ സംശയമില്ല.