കാഞ്ഞങ്ങാട് : കോളേജ് ജീവനക്കാരനെ കബളിപ്പിച്ച് കാസർഗോഡേക്കും ലോക്കൽ ലോഡ്ജിലേക്കും പ്രലോഭിപ്പിച്ച് കൊണ്ടുപോയി എന്നാരോപിച്ച് മൂന്ന് പേർ അറസ്റ്റിലായി. നഗ്നവീഡിയോയെടുത്തു ഹണി ട്രാപ്പ് നടത്തി പണം തട്ടിയെന്ന കേസിലാണ് മൂന്നു പേര്‍ അറസ്റ്റില്‍ ആയത്. ചെങ്കള, പാണലത്തെ മുഹമ്മദ് റാഷിദ് (21), നാലാംമൈലിലെ മുഹമ്മദ് അസ്‌കര്‍ (21), ഇന്ദിരാനഗറിലെ മുഹമ്മദ് അഷ്ഫാദ്(21) തുടങ്ങിയവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പിലെ ഒരു എയ്ഡഡ് കോളേജിലെ ലാബ് അസിസ്റ്റന്റ് ബ്ലാത്തൂര്‍ കുന്നുപുറം ഹൗസിലെ അബ്ദുല്‍ ജബ്ബാര്‍ (26) കൊടുത്ത പരാതിയിലാണ് കേസ് ചാർജ് പ്രതികളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രതിയെ ഫോണ്‍ ചെയ്ത് കാസര്‍കോട് റെയില്‍വെസ്‌റ്റേഷന്‍ പരിസരത്തേക്ക് വിളിച്ചു വരുത്തി. പീന്നീട് കാറില്‍ കയറ്റി ഒരു ലോഡ്ജില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്നു ഭീഷണിപ്പെത്തി നഗ്നനാക്കുകയും ചെയ്തത് വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 13,600 രൂപ ഫോണ്‍ പേ വഴിവാങ്ങുകയും ചെയ്‌തെന്ന് പരാതിയില്‍ വ്യക്തമാക്കി. സംഘം കൂടുതല്‍ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു.