കോട്ടയം: അന്തർദേശീയ വിപണിയില്‍ റബർ വില കുതിച്ചുയരുമ്ബോഴും, ആഭ്യന്തര വിപണിയില്‍ വിലയിടിവിന് കാരണം ടയർ കമ്ബനികളുടെ ഇടപെടലാണെന്ന് കർഷക സംഘടനകള്‍ ആരോപിച്ചു. റബർ കർഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായാണ് നിലവിലെ പ്രതിസന്ധി.250 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന വില താഴേക്ക് പതിച്ചു. ഇപ്പോള്‍ 212 രൂപയാണ്. സംസ്ഥാനത്ത് റബര്‍ വിലയില്‍ വൻ ഇടിആണ് ഉണ്ടായത്.
ടയർ കമ്ബനികള്‍ വൻ തോതില്‍ റബർ ഇറക്കുമതി ചെയ്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി. സംസ്ഥാനത്തെ റബര്‍വില ഇനിയും ഇടിയുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നേരത്തെ വില ഉയർന്നതോടെ വീണ്ടും ടാപ്പിങ് തുടങ്ങിയ ചെറുകിട കർഷകർ അടക്കം വിലയിയിടിവ് മൂലം വൻ നകഷ്ടമായാത് റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില 224 രൂപയാണെങ്കിലും പലയിടത്തും ഇതിലും കുറഞ്ഞ നിരക്കിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്.പ്രശ്ന പരിഹാരത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ ഇടപെടണമെന്നാണ് ചെറുകിട കർഷകരും വ്യാപാരികളും ആവശ്യപ്പെടുന്നത്.കച്ചവടക്കാരും റബര്‍ ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി.